ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം
നടി സായ് പല്ലവി രംഗത്തെത്തി. 'എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന്' ആവര്‍ത്തിച്ചു പറഞ്ഞതോടെ സൈബര്‍ ആക്രമണം രൂക്ഷമായി. താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.
തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്